Sunday 6 January 2013

ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി : 'സുവര്‍ണ്ണം-03' എക്‌സിബിഷന്



 

ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി : 'സുവര്‍ണ്ണം-03' എക്‌സിബിഷന് തുടക്കമായി

ജാമിഅഃ ഗോല്‍ഡന്‍ ജൂബിലി സുവര്‍ണ്ണം എക്‌സിബിഷന്‍ കേന്ദ്ര മന്ത്രി ഡോ. ശശി തരൂര്‍ ഉദ്ഘാടനം ചെയ്യുന്നു
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യഃ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച സുവര്‍ണ്ണം-  13 എക്‌സിബിഷന് തുടക്കമായി. കേന്ദ്ര മാനവ വിഭവ ശേഷി വികസന വകുപ്പ് മന്ത്രി ഡോ. ശശി തരൂര്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. മതം, ചരിത്രം, പൈതൃകം, ആദ്രശം, കാലികം സെഷനുകളിലായി വൈവിധ്യമായ കാഴ്ചയൊരുക്കുന്ന എക്‌സിബിഷനില്‍ ഐ.എസ്.ആര്‍.ഒ പ്ലാനറ്റേറിയം തുടങ്ങിയ പൊതു മേഖല സ്ഥാപനങ്ങളുടെയും ഒട്ടേറെ വിദ്യഭ്യാസ സ്ഥാപനങ്ങളുടേയും സ്വകാര്യ സംരഭകരുടേയും സ്റ്റാളുകളുണ്ട്. സാദിഖലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ജാമിഅ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ആമുഖ പ്രസംഗം നടത്തി.ഹാജി കെ. മമ്മദ് ഫൈസി, അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, പി.പി മുഹമ്മദ് ഫൈസി, ഇ. മുഹമ്മദ് കുഞ്ഞ് (ഡി.സിസി, പ്രസിഡണ്ട്), കെ.എ റഹ്മാന്‍ ഫൈസി, സയ്യിദ് മുത്തുക്കോയ തങ്ങള്‍, മൊയ്തീന്‍ ഫൈസി പുത്തനഴി, പി.കെ അബൂബക്കര്‍ ഹാജി (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്), ശാഹുല്‍ ഹമീദ് മാസറ്റര്‍ മേല്‍മുറി, ശിഹാബ് ഫൈസി കൂമണ്ണ, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, കെ.സി അബ്ദുല്ല ഹാജി, ബാപ്പുട്ടി ഹാജി പറമ്പൂര്‍, കെ.എം ലത്വീഫ് ഹാജി, കുഞ്ഞാന്‍ കാപ്പ് എന്നിവര്‍ സംസാരിച്ചു.

  സമ്മേളനം വ്യാഴാഴ്‌ച മുതല്‍; 

ഫൈസാബാദ് ഒരുങ്ങുന്നു 

ഫൈസാബാദ്ഗോള്‍ഡന്‍ ജൂബിലി മഹാ സമ്മേളനത്തിനെത്തുന്ന ജനലക്ഷങ്ങളെ സ്വീകരിക്കാന്‍ ഫൈസാബാദ് നഗരി ഒരുങ്ങുന്നു,  ആറു ദിവസങ്ങളിലായി ഇരുപതിലേറെ സെഷനുകള്‍ക്ക് വേദിയാവുന്ന ഫൈസാബാദ് നഗരി ഗോള്‍ഡന്‍ ജൂബിലി ആഘോഷം ഐതിഹാസികമാകാനുള്ള ഒരുക്കത്തിലാണ്. അമേരിക്ക, തുര്‍ക്കി, മലേഷ്യ, ഗള്‍ഫ് രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന ഒട്ടേറെ വിഷിഷ്ഠാഥിതികള്‍ക്ക് പുറമേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം ഒരു ഡസനിലേറെ കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ വിവിധ സെഷനുകളിലെത്തുന്നുണ്ട്. ഗോള്‍ഡന്‍ ജൂബിലിയുടെ അവസാന ഘട്ട അവലോകനം സംഘാടക സമിതി ചെയര്‍മാന്‍ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്നു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി, പി. അബ്ദുല്‍ ഹമീദ്, പി.പി മുഹമ്മദ് ഫൈസി കെ.എ റഹ്മാന്‍ ഫൈസി , അലി ഫൈസി പാറല്‍ സംബന്ധിച്ചു. സുരക്ഷാ ട്രാഫിക് വിഷയങ്ങള്‍ പാണ്ടിക്കാട് സി.ഐ എ.ജെ ജോണ്‍സന്റെയും മേലാറ്റൂര്‍ എസ്.ഐ കെ. മുഹമ്മദിന്റെയും നേതൃത്വത്തില്‍ അവലോകനം ചെയ്തു. വിദേശത്ത് നിന്നുള്ള വിശിഷ്ഠാഥിതികളുടെ യാത്ര-താമസ സംവിധാനങ്ങള്‍ സ്വീകരണ കമ്മറ്റി അന്തിമ രൂപം നല്‍കി.

ജാമിഅഃ നൂരിയ്യഃ നവോത്ഥാനത്തിന്റെ അമ്പതാണ്ടുകള്‍

നന്തമായ കാലപ്രവാഹത്തിനിടയില്‍ ചരിത്ര ത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന രംഗ മുഹൂര്‍ത്തങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിക്കുന്നു. അവയില്‍ ചിലത് നവോത്ഥാനത്തിന്റെ സൂര്യശോഭ പകര്‍ന്ന് നൂറ്റാണ്ടുകളോളം ജനപഥങ്ങള്‍ക്ക് നേരിന്റെ ദിശാബോധം നല്‍കുന്നു. കേരളമുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അത്തരമൊരു ചരിത്രത്തിന്റെ നാഴികക്കല്ലും നവോത്ഥാനത്തിന്റെ പ്രഭവ കേന്ദ്രവുമായിരുന്നു പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളജ്.
ഹിജ്‌റ 1382 റമസാന്‍ 8ന് (1963 ഫെബ്രുവരി) അക്കാലത്തെ ഏറ്റവും വലിയ സൂഫീ പണ്ഡിതനും സയ്യിദുമായിരുന്ന കോഴിക്കോട് കോയവീട്ടില്‍ ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ തറക്കല്ലിടുകയും 1382 ശവ്വാല്‍ 22ന് (1963 മാര്‍ച്ച് 18) ലോകോത്തര ഇസ്‌ലാമിക പണ്ഡിതന്‍ ശംസുല്‍ ഉലമാ ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്ത ജാമിഅഃ സേവന വീഥിയില്‍ അമ്പതാണ്ട് പിന്നിട്ടിരിക്കുകയാണ്.
ദേശാന്തര പ്രശസ്തി നേടിയ ജാമിഅഃ നൂരിയ്യഃ ഒരു മതകലാലയം എന്നതിനേക്കാളുപരി കേരളീയ മുസ്‌ലിം ഉമ്മത്തിന്റെ നവോത്ഥാന പാതയിലെ അതിനിര്‍ണ്ണായകമായൊരു നാഴികകല്ലായിരുന്നു. കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ മുസ്‌ലിം കേരളത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഏറ്റവും വലിയ ചാലക ശക്തികളിലൊന്ന് ഈ വിദ്യാഭ്യാസ നവോത്ഥാന സ്ഥാപനമാണ്.
കഴിഞ്ഞ 50 വര്‍ഷത്തിനകം കേരളത്തിലുണ്ടായ പള്ളികള്‍, സംസ്ഥാനത്ത് പ്രചുര പ്രചാരം നേടിയ മദ്രസ്സാ പ്രസ്ഥാനം, അനാഥ അഗതി കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സമുച്ചയങ്ങള്‍ തുടങ്ങിയ സമുദായം നേടിയ പുരോഗതികളിലെല്ലാം ജാമിഅഃയുടെ മുദ്രചാര്‍ത്താന്‍ സന്തതികളിലൂടെയും നേതാക്കളിലൂടെയും ജാമിഅഃക്ക് സാധിച്ചിട്ടുണ്ട്. സുന്നത്ത് ജമാഅത്തിന്റെ ആശയ പ്രചാരണ രംഗത്ത് നാം കാണുന്ന പ്രഭാഷകര്‍, എഴുത്തുകാര്‍,

No comments:

Post a Comment